നിഗൂഢതയുടെ ലോകത്തിലൂടെ ഒന്ന് സഞ്ചരിക്കാം

                         നിഗൂഢതയുടെ ലോകം

ലോകത്ത് നമ്മെ അതിശയിപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നിഗൂഢ സഥങ്ങൾ ധാരാളമുണ്ട്‌.ശാസ്ത്രംഇത്ര വളർന്നിട്ടും ഉത്തരംകിട്ടാത്തപലതുമുണ്ട്ഇൗകൊച്ചുഭൂമിയിൽ.അത്ത
രം നിഗൂഢലോകങ്ങളിലേക്ക് നമുക്ക് സഞ്ചരിക്കാം.

ബർമുഡ ട്രയാങ്കൾ



ബെർമുഡ ട്രയാങ്കളിനെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഇനി ആരെങ്കിലും അഥവാ കേൾകാത്തതുണ്ടെങ്കിൽ , ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ,പോർട്ടോ റിക്കോ ,ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങളെ കോണാക്കിയുള്ള സാങ്കൽപിക ത്രികോണ പ്രദേശമാണ് ബെർമുഡ ട്രയാങ്കൾ എന്ന പേരിൽ അറിയപ്പെടുന്നത്.ധാരാളം നിഗൂഢതകൾ നിറന്നു നിൽക്കുന്ന ഒരു പ്രദേശമാണ്ബെർമുഡട്രയാങ്കൾ.

അതുകൊണ്ടുതന്നെധാരാളംകഥകളും,കെട്ടുകഥകളും ഇൗ പ്രദേശത്തെ കുറിച്ച് പറഞ്ഞു കേൾക്കാറുണ്ട്.ആയിരകണക്കിന് കപ്പലുകളും വിമാനങ്ങളുമാണ് ബെർമുഡ ഫെബഫ്രടയാങ്കിളിൽ തകർന്നടിഞ്ഞിട്ടുള്ളത്.തകർന്നടിഞ്ഞ കപ്പലുകളുടെയോ,വിമാനങ്ങളുടെയോ അവശിഷ്ടങ്ങലോ അതിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ചോ പിന്നീടൊരു വിവരവും ആർക്കും ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ബെർമുഡ ട്രയാങ്കളിനെ പലരും ഡെവിഡ്സ് ട്രയാങ്കൾ
എന്നും വിളിക്കാറുണ്ട്.അഭൗമ ജീവികളാണ് ഇത്തരം അപ്രത്യക്ഷമാകലിന് കാരണമെന്ന് പറയുന്നവരുമുണ്ട്.309 ഒാളം
പേരുമായി ബെർമുഡ ട്രയാങ്കളിലൂടെ യാത്രതിരിച്ച അമേരിക്കയുടെ  USS Cyclops
എന്ന കപ്പലിനെ കുറിച്ചോ അതിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ചോ പിന്നീടാരും കേട്ടിട്ടില്ലന്നെത് നമ്മെ ഭീതിപ്പെടുത്തും.കപ്പലിനും അതിലുണ്ടായിരുന്ന യാത്രക്കാർകും എന്ത് സംഭവിച്ചു എന്നുള്ളത് ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലെ പല സംഭവങ്ങളും നടന്നിട്ടുണ്ട്..
മറ്റൊരു ഉത്തരം കിട്ടാത്ത അപ്രത്യക്ഷമാകലായിരുന്നു
Flight 19  യുദ്ധവിമാനത്തിന്റേത്.ഡിസംബർ 5 1945 ബെർമുഡ ഫെബഫ്രടയാങ്കിളിന് മുകളിൽ വെച്ച് അപ്രത്യക്ഷമായ അമേരിക്കയുടെ  Flight 19  എന്ന യുദ്ധവിമാനത്തെ കുറിച്ചോ അതിനെ പിന്തുടർന്ന് പോയ 13 പേരടങ്ങുന്ന  PBM Martin Mariner എന്ന യുദ്ധവിമാനത്തെ കുറിച്ചോ പിന്നീടാരും കേട്ടിട്ടില്ല ത്രേ..
യന്ത്രതകാരാറുകളോ,പ്രകൃതിക്ഷോഭമോ ഒന്നുംആകാറില്ലെന്നതാണ് വസ്തുത.

നാസ്ക വരകൾ



1553ൽ പെഡ്രോ സിയാസ് ദെ ലിയോൺ ആണ് നാസ്ക  ലൈനുകളെ കുറിച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത്.തെക്കൻ പെറുവിൽ മരുഭൂമിയിൽ 80 കിലോമീറ്റെറോളം പ്രദേശത്ത് പരന്ന് കിടക്കുന്ന വിചിത്രമായ രേഖാചിത്രങ്ങളാണ് നാസ്ക വരകൾ( Nazc Lines ).വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലും കാണപ്പെടുന്നഇവയുടെ നിർമാണോദേശ്യത്തെ കുറിച്ചോ വരച്ചത് അരാണെന്നതിനെ കുറിച്ചോ ഒരറിവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നാണ് വസ്തുത.
എ .ഡി 400 നും 500 നും ഇടയിലാവാം വരക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു.അന്യഗ്രഹ ജീവികളാകാം വരച്ചതെന്ന്കരുതുന്നവരുംഉണ്ട്.എന്തായാലും ഇന്നും ഉത്തരം
കിട്ടാത്തൊരു സമസ്യയായി നാസ്ക വരകൾ അവശേഷിക്കുന്നു.

മാഗ്നറ്റിക് ഹിൽ.

Image result for magnetic hill
ലഡാക്കിലെ ലേ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാവിറ്റി ഹിൽ ആണ് മാഗ്നറ്റിക് ഹിൽ.ഇവിടുത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ കാരണം, ഇതിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഇച്ഛാപൂർവ്വകമല്ലാതെ തന്നത്താനെ കുന്ന്കയറുന്നതായി തോന്നുന്നു. അവിടുത്തെ പ്രദേശത്തിന്റെ പശ്ചാത്തലവും ചുറ്റുമുള്ള ചരിവുകളുമെല്ലാം ചേർന്നാണ്കാഴ്ചയെ  ഇത്തരത്തിൽ ആക്കുന്നത്.
കുന്നിൽ എത്തിപ്പെടുന്ന വസ്തുക്കൾക്കും കാറുകൾക്കും ചിലപ്പോൾ ഗുരുത്വാകർഷണക്കുറവോടെ മുകളിലേയ്ക്ക് കയറുന്നതായി അനുഭവപ്പെടുന്നു. എന്നാൽ യഥാർത്ഥത്തിൽ അവ ഇറക്കം ഇറങ്ങുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള ഇന്ത്യയിലെ മറ്റു രണ്ടു മാഗ്നറ്റിക് കുന്നുകൾ ഗുജറാത്തിലാണുള്ളത്.
ഒന്നാമത്തെത് ഭുജിനടുത്തും രണ്ടാമത്തെത് തുൽസി ശ്യാമിലും.

ഡെത്ത് വാലി

Image result for death valley
അമേരിക്കയിലെ വരണ്ടതും ചൂടേറിയതുമായ പ്രദേശമാണ് ഡെത്ത് വാലി.വളരെ വിചിത്രവും
അഭൗമവുമായ പ്രതിഭാസത്തിന് സാക്ഷിയാണ് ഡെത്ത് വാലി.ഒരിക്കൽ ഡെത്ത് വാലിയിലൂടെ
ധാതുദ്രവ്യഖനനസാദ്ധ്യതയെ കുറിച്ച് അന്വേഷിച്ച് കൊണ്ട്നടക്കുകയായിരുന്ന അമേരിക്കകാരനും അയാളുടെ ഭാര്യയും വിചിത്രമായൊരു കാര്യം മനസ്സിലാക്കി. അവിടെയുള്ള പാറക്കല്ലുകളെല്ലാം തനിയെ സഞ്ചരിക്കുന്നു എന്നുള്ളതായിരുന്നു അത്.പാറക്കല്ലുകൾ സഞ്ചരിച്ച അടയാളങ്ങൾ അവിടെയാകെയുണ്ട്എന്നുള്ളത്അവരെവളരെഅധികംആശ്ചര്യപ്പെടുത്തി..
അതിനുള്ള കാരണം കണ്ടെത്താൻ അവർ ശ്രമിച്ചെങ്കിലും അവർക്കത്
കണ്ടെത്താൻ കഴിഞ്ഞില്ല.അന്നു മുതൽ ധാരാളം ശാസ്ത്രജ്ഞന്മ ാർ അതിനു പിന്നിലുള്ള രഹസ്യം കണ്ടെത്താൻ ശ്രമം തുടങ്ങി.എന്നാൽ ആർക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ലന്നതാണ് വസ്തുത.
Image result for death valleyപലരും പല അഭിപ്രായങ്ങളുമായി വന്നു.ചിലർ കാറ്റാണ് കാരണമെന്ന് പറഞ്ഞു മറ്റുചിലരാവട്ടെ ഭൂമിയുടെ കാന്തിക ശക്തിയാണ് കാരണമെന്ന്അഭിപ്രായപ്പെട്ടു.എങ്കിലും വ്യക്തമായൊരു മറുപടി നല്കാൻ ആർ്ക്കും കഴിഞ്ഞില്ല.അന്യഗ്രഹ ജീവികളുടെ ഇടപെടൽ മുതൽ പല കഥകളും അതിനെ ചുറ്റിപ്പറ്റി ഉയരാൻ തുടങ്ങി.എന്നാൽ 2011 ൽ ഒരു ശാസ്ത്രജ്ഞൻ ഇതിനു പിന്നിലെ രഹസ്യം കണ്ടെത്തി.
പാറക്കല്ലുകൾക്ക് ചുറ്റുംരൂപപ്പെടുന്ന ഐസ്  ആണ് ഇതിൻറെ ചലനത്തിന് കാരണമെന്നു അദ്ധേഹം കണ്ടെത്തി.പക്ഷേ ഇപ്പോഴും അഭൗമമായ ഏതോ ശക്തിയാണ് അതിനു പിന്നിലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.പൂർവമധ്യ കാലിഫോർണിയയിലെ ഇനയ്യോ ( Inyo ) കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ആഴമേറിയ ഒരു താഴ്വരയാണ് ഡെത് വാലി.
ഇൗ തായ്വരയുടെ ചെറിയൊരുഭാഗം നെവാഡ പ്രദേശത്തേക്കും വ്യാപിച്ചിരിക്കുന്നു. പാനാമിന്റ -അമാർഗോസ ( Panamint and Amargosa ) മലനിരകൾക്കിടയിലാണ് ഡെത് വാലിയുടെ സ്ഥാനം. 1425 ച. കി. മീ. ഒാളം വിസ്തൃതി ഇതിനുണ്ട്. കാലിഫോർണിയായിലെ മറ്റെല്ലാ തടങ്ങളെയും പോലെ ഡെത് വാലിയുടെയും അക്ഷം സിയെറനവാദ മലനിരകളുടെ അക്ഷത്തിന് ഏകദേശം സമാന്തരമായാണ് വരുന്നത്. പരമാവധി നീളം: 225 കി. മീ.; വീതി: 625 കി. മീ..സമുദ്രനിരപ്പിൽ നിന്ന് 86 മീ. താഴ്ചയിലുള്ള ഇവിടത്തെ ബാഡ് വാട്ടർ പ്രദേശം പശ്ചിമാർധഗോളത്തിലെ തന്നെ ഏറ്റവും താഴ്ച്ചയുള്ള പ്രദേശമാകുന്നു.
1849ൽ താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഇൗ പ്രദേശത്തെ ഡെത് വാലി  എന്ന് വിശേഷിപ്പിച്ചത്.
1849ലെ സ്വർണവേട്ടയുടെ സമയത്ത്കാലിഫോണിയായിലേക്കുള്ള എളുപ്പ മാർഗം
അന്വേഷിച്ചു വന്നവരായിരുന്നു ഇവർ. നിരവധി പേരുടെ മരണത്തിനും യാതനകൾക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയിൽ ഇവർ വിജയം കണ്ടെത്തിയത്.
 1850 ജനുവരിയിൽഇവർ പാനാമിന്റ ് നിരയുടെ കുത്തനെയുള്ള ചരിവുകൾ വഴി ഇൗ പ്രദേശം മുറിച്ചു കടന്നു.
തങ്ങൾ അനുഭവിച്ച യാതനകളുടെ സ്മരണാർഥമാണ് ഇൗ പ്രദേശത്തിന് ഡെത് വാലി എന്ന പേര് നൽകിയത്. 1933ൽ നിലവിൽ വന്ന ഡെത് വാലി നാഷണൽ മോണുമെന്റിന്റെ ഭാഗമാണ് ഇപ്പോൾ
ഡെത് വാലി.വേനൽക്കാലത്ത് യു.എസ്സിലെഏറ്റവും വരണ്ടെതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത് വാലിയിൽ നവംബർ േമയ് കാലയളവിൽ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു.
9.4 യ ാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. വാർഷിക വർഷപാതം അഞ്ചു സെ.മീ.ലും താഴെയാണ്. താഴ്വരയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഇൗ പ്രദേശത്തെ കാലിഫോർണിയയിലെ ഒരു പ്രധാന
മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ്കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയിൽ നിന്നും ഡെത് വാലി പ്രദേശം മുഴുവൻ ദൃശ്യമാണ്. കാലിഫോർണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പർവതം (Mt.Whitney;4571 മീ.) ഡെത് വാലിയിൽ നിന്ന് ഏകദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. നവംബർ മുതൽ മേയ് വരെ ഇവിടെ
വിനോദസഞ്ചാരികൾക്ക് പ്രവേശനം ലഭ്യമാണ്.ഡെത് വാലിയിലെ ഉപ്പുതടങ്ങളൊഴികെയുള്ള പ്രദേശങ്ങളിൽ സസ്യങ്ങൾ വളരുന്നു. ഉപ്പുതടങ്ങളുടെ പാർശ്വങ്ങളിൽ കളസസ്യങ്ങൾ ( Pickle weed
) കാണാം. മെസ്കിറ്റ് ( Mesquite ), ഡെത് വാലിസേജ് ( Death Valley Sage ), ഡെസർട്ട് ഹോളി ( Desert Holly ), കള്ളിച്ചെടികൾ, കുറ്റിച്ചെടികൾ എന്നിവയാണ്ഇവിടത്തെ പ്രധാന സസ്യങ്ങൾ. പലതരം ജന്തുക്കളും ഇൗ താഴ്വരയിലുണ്ട്. ഒരിനം ചെന്നായ ( Coyote ), മുയൽ, ഒരിനം
വിഷപ്പാമ്പ് ( Rattle Snake ), കാട്ടുപൂച്ച, അണ്ണാൻ, പല്ലി വർഗത്തിൽപ്പെട്ട ജന്തുക്കൾ മുതലായവ മുഖ്യ ജീവജാലങ്ങളാണ്.
14 ഇനം പക്ഷികളെ ഡെത് വാലിയിൽ കത്തിണ്ടെത്തിയിട്ടുണ്ട്. ഡസേർട്ട് സാർഡൈൻഎന്ന ഒരിനം ചെറുമത്സ്യം മരുഭൂമിയിലെ ചില ജലാശയങ്ങളിൽ കാണപ്പെടുന്നുണ്ട്.

ബ്ലഡ് ഫാൾസ്

Image result for blood falls
അന്റാർട്ടിക്കയിലെ വിക്ടോറിയ ലാന്റിൽ, ടെയ്ലർ താഴ്വരയിലെ മക്മുർഡോ ഫെബഫ്രഡ താഴ്വരകളിൽ മഞ്ഞുമൂടിയ ഹിമപാളികളുടെ വിടവിൽക്കൂടി ബോണി തടാകത്തിൻറെ ഉപരിതലത്തിലേയ്ക്ക് ഒഴുകിയെത്തുന്ന അയൺ ഒാക്സൈഡ്
കലർന്ന ഉപ്പുവെള്ളത്തിൻറെ ചോരയുടെ നിറത്തിലുള്ള പ്രവാഹം ആണ് ബ്ലഡ് ഫാൾസ്( Blood Falls )മഞ്ഞുമലയ്ക്കടിയിൽ ഏകദേശം 400 മീറ്റർ (1,300 അടി) ആഴത്തിൽ നിന്ന് ഇൗ പ്രവാഹം. പുറത്തുവരുന്ന സ്ഥലത്തിന്കിലോമീറ്ററുകൾ അകലെ എത്രത്തോളം വലുപ്പമുണ്ടെന്ന് അറിവില്ലാത്തൊരു ഗുഹയാണ് ഉത്ഭവസ്ഥാനം ആയികരുതുന്നത്.ഒാസ്ട്രേലിയക്കാരനായ ഗ്രിഫിത് ടെയ്ലർ എന്ന പര്യവേക്ഷകനാണ് 1911ൽ ആദ്യമായി ഇൗ ചുവന്ന അവശേഷിപ്പ് കണ്ടത്.
ഇൗ ഹിമതാഴ്വര അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. ചുവന്ന ആൽഗകളാവും ഇൗ
നിറം മാറ്റത്തിനു കാരണമെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാൽ തുരുമ്പാണ് ഇൗ ചുവന്ന നിറത്തിനുകാരണമെന്നത്.
പിന്നീടുള്ള അന്വേഷണങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. ധാരാളം ഇരുമ്പ് അടങ്ങിയ ഉള്ളിൽ അകപ്പെട്ടുപോയ ജലത്തിലെ ലവണസാന്ദ്രത വളരെ കൂടുതലാണ്. ഗുഹയ്ക്കുള്ളിലെ പാറയിൽനിന്നു സൂക്ഷ്മ ജീവികൾ വേർതിരിച്ചെടുത്തതാവാം ഇരുമ്പിന്റെ അംശം എന്നുകരുതുന്നു. മനുഷ്യർ ഭക്ഷണം ഒാക്സിജൻ ഉപയോഗിച്ച് വിഘടിപ്പിച്ച് ഉൗർജം ഉണ്ടാക്കുന്നതുപോലെ, ഒാക്സിജനുപകരം ജലത്തിലടങ്ങിയിരിക്കുന്ന സൾഫർ ഉപയോഗിച്ചാണ് ഇൗ സൂക്ഷ്മജീവികൾ വിഘടിപ്പിക്കുന്നതെന്ന് കണ്ടെത്തുകയുണ്ടായി.
പുറത്തേക്ക് ഒഴുകിവരുന്ന ഇരുമ്പ് അടങ്ങിയ ജലം അന്തരീക്ഷത്തിലെ ഒാക്സിജനുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന തുരുമ്പാണ് ഇൗ പ്രവാഹത്തിന് രക്തത്തിന്റെ നിറം നൽകുന്നത്.
എപ്പോഴാണ് ചോരയുടെ നിറത്തിലുള്ള പ്രവാഹം ഉണ്ടാവുക എന്ന് അറിയാത്തതിനാൽ ഗവേഷകർക്ക് വർഷങ്ങൾതന്നെ കൊടുംതണുപ്പിൽ അത് വരുന്നതും കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അവർക്ക് അതു ലംഘിക്കുകയും ചെയ്തു.പിന്നീട് കുറെക്കാലത്തിനുശേഷം മഞ്ഞുപാളികൾക്കിടയിൽക്കൂടി ഇറങ്ങിപ്പോകുന്ന ഒരു യന്ത്രം ഉണ്ടാക്കുകയും ഇൗ
ഗുഹയിൽ നിന്നു സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നു കണ്ടെത്തിയ ബാക്ടീരിയകൾ തണുത്ത ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ശേഷിയുള്ളവയായിരുന്നുവെന്ന് കണ്ടെത്തി. 
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ പ്രകാശം കടന്നുചെല്ലാത്തിടത്ത്, വായുവില്ലാത്തിടത്ത്, സാന്ദ്രതകൂടിയ ഉപ്പുവെള്ളമുള്ളിടത്ത്, പ്രകാശസംശ്ലേഷണം സാധ്യമല്ലാത്തിടത്ത് ജീവന്റെ സ്ഫുരണം കണ്ടെത്തിയതാണ് ശാസത്രലോകത്തെ അത്ഭുതപ്പെടുത്തിയത്

                                                                               ഹുസ്നി മുബാറക്ക് കൂമണ്ണ
.

Post a Comment

0 Comments